Saturday, March 31, 2012

എന്‍റെ മുങ്ങിപ്പോയ പ്രണയത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.


പ്രണയ പരാജയങ്ങള്‍ ഏറ്റു വാങ്ങിയതില്‍ ഞാന്‍ എല്ലാവരെയും തോല്‍പ്പിച്ചിരിക്കും...
എത്ര എത്ര നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ ആണെന്നോ...
എന്നോട് നിഷ്ക്കരുണം ഗുഡ്‌ ബൈ പറഞ്ഞ് പോയിട്ടുള്ളത്....

കണക്കുകള്‍ എടുത്താല്‍ ഞാന്‍ ഇനിയും നിരാശ വന്നു മണ്ടരി ബാധിച്ച തെങ്ങുപോലാകും. (ഇപ്പോഴേ ഏതാണ്ടത് പോലെ ആണ്.)

പിന്നെ എന്‍റെ സ്വഭാവഗുണം വളരെ നല്ല പേര് കേട്ടത് കൊണ്ട് എനിക്കൊരു സങ്കടവും ഇല്ല.
ഇനി എന്‍റെ ജീവിതത്തിലേയ്ക്ക്‌ വരാന്‍ പോകുന്ന ആ പാവത്തിന്‍റെ വിധിയെ ഓര്‍ത്ത്‌ സങ്കടം മാത്രേ ഉള്ളൂ..

ഇഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഇത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്മ വന്നത്..

പണ്ടൊരു ദുഫായില്‍ ജോലി ചെയ്യുന്ന പാവം പെണ്‍കുട്ടി എന്നെ ഇഷ്ടം ആണെന്ന് മൊഴിഞ്ഞ സന്തോഷ വാര്‍ത്ത ഞാന്‍ എന്‍റെ കൂട്ടുകാരനെ അറിയിച്ചപ്പോള്‍...,.. അവന്‍ ഉടനെ എന്നെ കെട്ടിപ്പിടിച്ച്‌ എന്നോട് പറഞ്ഞു അളിയാ നീ എത്രയും പെട്ടെന്ന് ആ കൊച്ചിന്റെ അപ്പന്‍റെ നമ്പര്‍ ഒന്ന് വാങ്ങി തരണെ ഞാന്‍ പറഞ്ഞു റെഡി ആക്കാം.

എനിക്ക് വീണ്ടും സന്തോഷം.
ഇനി എന്‍റെ കല്യാണം വല്ലോം ചുളുവിനു നടക്കുമോ എന്തോ?
ഉടനെ അവന്‍ പറയുവാ...
"മഴയത്തെ.. നല്ല സുപ്പര്‍ ആയിട്ട്, വെള്ളം വീട്ടുപടിക്കല്‍ കൂടി പോകുന്ന തോട്ടില്‍ കൂടി ഒഴുകി പോകില്ലേ അതിലൂടെ മകളെ അങ്ങ് ഒഴുക്കി കളഞ്ഞാല്‍ പോരെ എന്തിനാ നിനക്കൊക്കെ തരുന്നെ എന്നാ ഞാന്‍ ചോദിക്കാന്‍ പോണേ"

ഇതികര്‍ത്തവ്യതാമൂകനായിപ്പോയ ഞാന്‍ പിന്നീട് അവന്‍ പറഞ്ഞ മഹാസത്യം ഓര്‍ത്ത്‌ ചിരിച്ചു.

അതികം വൈകെണ്ടിവന്നില്ല... എന്‍റെ കന്നംതിരിവ് കാരണം ആ കൊച്ചും എന്നോട് ഗുഷ് ബൈ പറഞ്ഞു..

Sunday, March 11, 2012

വാര്‍ദ്ധക്യപുരാണം

പ്രണയം ദുര്‍ഘടവും വേദനാജനകവും ആണെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നീ എന്നില്‍ നിന്നും നടന്നകലുമ്പോള്‍, എന്‍റെ ചുണ്ടില്‍ എരിഞ്ഞിരുന്ന ധൂന്യത നിറച്ച കഞ്ചാവ് ബീടികള്‍ക്ക് ഒന്നും എന്‍റെ മനസ്സിനെ ശക്തിപെടുത്തുവാനുള്ള ഊര്‍ജ്ജം ഇല്ലായിരുന്നു.
എന്‍റെ കാല്‍പനീകതയുടെ പച്ചലങ്കോട്ടികള്‍ക്ക് കാലം ദ്വാരങ്ങള്‍ക്കൊണ്ട് അലങ്കാരങ്ങള്‍ തീര്‍ത്തിരിക്കുന്നു.
വാര്‍ദ്ധക്യം ജരാനരകളെക്കാള്‍ മനസ്സിനെ വല്ലാതെ ബാധിച്ചിരിക്കുന്നു.
ബാല്യവും, കൗമാരവും പിന്നെ യവ്വനവും എന്നോ കാലയവനികയ്ക്കുള്ളില്‍ ഒളിച്ചു കഴിഞ്ഞു. ആ ഓര്‍മ്മകള്‍ മനസ്സില്‍ നീറുന്ന ഒരു തേങ്ങലായി മായാതെ നില്‍ക്കുന്നു.
ഓര്‍മ്മകള്‍ മനസ്സില്‍ വെറുപ്പുളവാക്കുമ്പോള്‍ മരണം തലോടലായി എന്നോടടുക്കുന്നു.
ഇടവക പള്ളിയിലെ സെമിത്തെരിയിലേയ്ക്ക് എന്നെയും കൊണ്ട് പോകുന്ന ഒരു വിലാപയാത്ര ഞാന്‍ കാണുന്നു.എന്നെ നോക്കി കരയുന്നവരെ നോക്കി പുഞ്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ഏകാന്തമായ തണുത്ത സായാഹ്നവും, ഞാന്‍ നില്‍ക്കുന്ന ഈ താഴ്വാരവും എന്നെ സ്മൃതികളിലേയ്ക്ക്‌ കൈ പിടിച്ചു നടത്തുന്നു.

മരണവിലാപാത്തെക്കുറിച്ച് പണ്ടെങ്ങോ വായിച്ചു കേട്ട ചില വാചകങ്ങള്‍ എന്‍റെ മനസ്സില്‍ പ്രതിധ്വനിക്കുന്നു....

"കരഞ്ഞുകൊണ്ട് ഞാന്‍  ഈ ലോകത്തിലേയ്ക്ക് പിറന്നു വീണപ്പോള്‍ ചിരിച്ചു കൊണ്ട് നിങ്ങള്‍ എന്നെ സ്വീകരിച്ചു, ഇപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ കരഞ്ഞുകൊണ്ട് നിങ്ങളെന്നെ യാത്രയാക്കുന്നുവോ?"..

Saturday, March 3, 2012

ശാന്തി തീരം

കാലബിന്ധുവില്‍ എവിടെ നിന്നോ ആരംഭിച്ച, മഹാപ്രവാഹത്തില്‍ 
ഞെട്ടറ്റുവീണ, പോന്നശോകപൂപോലെ ഞാനും..
ലക്ഷ്യമറിയില്ല.. ഒഴുക്കായിരുന്നു...
എങ്ങുനിന്നെന്നറിയാത്ത ഒഴുക്ക്.
തുരുമ്പ് വന്ന വീണക്കമ്പികളില്‍, ഏതോ നഷ്ടസംഗീതം ഉണരുന്നത് കേട്ട് കിടന്നു...
മൂര്‍ദ്ധാവില്‍ ഇറ്റുവീണ കണ്ണുനീര്‍ തുള്ളികളില്‍, അമ്മയുടെ ഹൃദയരക്തം കലര്‍ന്നിരുന്നു... മഴമേഘങ്ങള്‍ കാത്തിരിക്കുന്ന ആകാശത്തിന് താഴെ, വേനലില്‍ നീറുന്ന വരണ്ട ഭൂമിയിലൂടെ, ഉടഞ്ഞ അസ്ഥികഷ്ണങ്ങള്‍ക്കും കിനാവുകളുടെ ജീര്‍ണ്ണിച്ച ജഡങ്ങള്‍ക്കും ഇടയിലൂടെ....
എങ്ങോട്ടാണീ യാത്ര....
ശാന്തി തീരം എവിടെയാണ്....
ഇവിടെയാണോ?