Sunday, March 11, 2012

വാര്‍ദ്ധക്യപുരാണം

പ്രണയം ദുര്‍ഘടവും വേദനാജനകവും ആണെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നീ എന്നില്‍ നിന്നും നടന്നകലുമ്പോള്‍, എന്‍റെ ചുണ്ടില്‍ എരിഞ്ഞിരുന്ന ധൂന്യത നിറച്ച കഞ്ചാവ് ബീടികള്‍ക്ക് ഒന്നും എന്‍റെ മനസ്സിനെ ശക്തിപെടുത്തുവാനുള്ള ഊര്‍ജ്ജം ഇല്ലായിരുന്നു.
എന്‍റെ കാല്‍പനീകതയുടെ പച്ചലങ്കോട്ടികള്‍ക്ക് കാലം ദ്വാരങ്ങള്‍ക്കൊണ്ട് അലങ്കാരങ്ങള്‍ തീര്‍ത്തിരിക്കുന്നു.
വാര്‍ദ്ധക്യം ജരാനരകളെക്കാള്‍ മനസ്സിനെ വല്ലാതെ ബാധിച്ചിരിക്കുന്നു.
ബാല്യവും, കൗമാരവും പിന്നെ യവ്വനവും എന്നോ കാലയവനികയ്ക്കുള്ളില്‍ ഒളിച്ചു കഴിഞ്ഞു. ആ ഓര്‍മ്മകള്‍ മനസ്സില്‍ നീറുന്ന ഒരു തേങ്ങലായി മായാതെ നില്‍ക്കുന്നു.
ഓര്‍മ്മകള്‍ മനസ്സില്‍ വെറുപ്പുളവാക്കുമ്പോള്‍ മരണം തലോടലായി എന്നോടടുക്കുന്നു.
ഇടവക പള്ളിയിലെ സെമിത്തെരിയിലേയ്ക്ക് എന്നെയും കൊണ്ട് പോകുന്ന ഒരു വിലാപയാത്ര ഞാന്‍ കാണുന്നു.എന്നെ നോക്കി കരയുന്നവരെ നോക്കി പുഞ്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ഏകാന്തമായ തണുത്ത സായാഹ്നവും, ഞാന്‍ നില്‍ക്കുന്ന ഈ താഴ്വാരവും എന്നെ സ്മൃതികളിലേയ്ക്ക്‌ കൈ പിടിച്ചു നടത്തുന്നു.

മരണവിലാപാത്തെക്കുറിച്ച് പണ്ടെങ്ങോ വായിച്ചു കേട്ട ചില വാചകങ്ങള്‍ എന്‍റെ മനസ്സില്‍ പ്രതിധ്വനിക്കുന്നു....

"കരഞ്ഞുകൊണ്ട് ഞാന്‍  ഈ ലോകത്തിലേയ്ക്ക് പിറന്നു വീണപ്പോള്‍ ചിരിച്ചു കൊണ്ട് നിങ്ങള്‍ എന്നെ സ്വീകരിച്ചു, ഇപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ കരഞ്ഞുകൊണ്ട് നിങ്ങളെന്നെ യാത്രയാക്കുന്നുവോ?"..

2 comments:

  1. ഇഹ്ഹിഹിഹി അതന്നു പോകാന്‍ പോയതാ അമ്മു...

    പിന്നിപ്പോള്‍ വേണ്ടെന്നു വച്ച് :)

    ReplyDelete